കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ വണ്ടിപ്പെരിയാർ പോലീസ് എഎസ്ഐ മർദ്ദിച്ചതായി പരാതി. പമ്പ് ജീവനക്കാരനായ രഞ്ജിത് കുമാറിനാണ് മർദ്ദനമേറ്റത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. കുമളി ചെളിമടയിൽ പ്രവർത്തിക്കുന്ന
പെട്രോൾ പമ്പിൽ സ്ക്കൂട്ടറിലെത്തിയ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ യായ മുരളി ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ടു. ടാങ്കിൻറെ അടപ്പ് തുറന്നു നൽകണമെന്ന് പമ്പിലെ ജീവനക്കാരനായ രഞ്ജിത് പറഞ്ഞു. ജീവനക്കാരാണ് തുറക്കേണ്ടതെന്നും അല്ലെന്നുമുള്ള തർക്കത്തിനിടെ എഎസ്ഐ മുരളി രഞ്ജിത്തിനെ മർദ്ദിക്കുകയായിരുന്നു.
കൈക്കും,തലക്കും വാരിയെല്ലിനും , നാഭിക്കും മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റതായി രഞ്ജിത്ത് പറഞ്ഞു.താഴെ വീണിട്ടും എഎസ്ഐ മദ്ദനം തുടരുകയായിരുന്നു. പമ്പിൽ ഇന്ധനമടിക്കാൻ എത്തിയവരും, ജീനക്കാരും ചേർന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മർദ്ദനത്തിൽ സാരമായി പരുക്കേറ്റ
രഞ്ജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു…
