ഇടുക്കി എഴുകുംവയലിൽ വൻ വ്യാജമദ്യ വേട്ട ഇടുക്കി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്പിരിറ്റും വ്യാജമദ്യവും പിടികൂടി
എഴുകുംവയലില്‍ വൻ സ്പിരിറ്റു വേട്ട. വിദേശമദ്യം വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു.315 ലിറ്റർ സ്പിരിറ്റ് പിടികൂടി.
എഴുകുംവയല്‍ സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. എഴുകുംവയലില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയിലും സമീപത്ത് അടച്ചിട്ടിരുന്ന കെട്ടിടത്തിലെ മുറിയിലുമാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളർ ചേര്‍ക്കുന്നതിനുള്ള പൊടികൾ, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു
